കാലം ഒരുപക്ഷെ ഓരോ നിമിഷവും ഗന്ധവും ഹസൽട്ട്സിന്റെ ത്തിയും സൂക്ഷിച്ചുവയ്ക്കുമായിരിക്കും. അവ്യക്തമായ ശബ്ദങ്ങൾക്ക് തെളിച്ചം കടന്നുവരുന്നപോലെ ഭൂതകാലവും വർത്തമാനകാലവും ഈ മഴയുണ്ടാക്കുന്ന അതിർത്തിയുടെ ഇരുവശങ്ങളിലായി വായിക്കപ്പെടുന്നു. ഇവിടെ തൂമ്പയെന്ന ചെറുപ്പക്കാരി തന്റെ ആഗ്രഹങ്ങൾക്കും വാശിക്കും പ്രണയത്തിനും നഷ്ടങ്ങൾക്കുമിടയിലെവിടെയോ ഉറഞ്ഞു നിൽക്കുകയാണ്. അവളിന്ന് മഞ്ഞും മഴയുമാവുന്നു. വെളിച്ചത്തിലേക്ക് എത്താൻ കൊതിക്കുന്ന കവുങ്ങിൻതോപ്പിലെ തടവുകാരിയെപ്പോലെ അവൾ ചിരിക്കുന്നു. 'മുപ്പത്തിരണ്ടിലെ പൂവ്' പ്രണയത്തെയും സ്വത്വത്തെയും തേടുന്ന ഒരുപാട് പേരുടെ കഥയാണ്. അവരുടെ തന്നെ വിരഹത്തിന്റെയും സഹനത്തിന്റെയും കാത്തിരിപ്പിന്റെയും കൂടി കഥ.
Reader Reviews
Read all