ചില പ്രണയങ്ങൾ അപ്പുപ്പൻതാടിപോലെയാണ്.
കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോഴേക്കും കാലത്തിന്റെ അനന്തമായ വിഹായസ്സിലേക്ക് പറന്നകന്നുപോകും.
വിധി പുതിയ കഥകളുടെ പണിപ്പുരയിലേക്ക് കടക്കും എങ്കിലും ചിതലെടുത്തു പോകാത്തതായി ചിലതൊക്കെ അവശേഷിക്കും:
ചിലപ്പോൾ നെഞ്ചിലൊരു നീറ്റലായി.
അല്ലെങ്കിൽ പ്രണയത്തിൻ്റെ വസന്തമായി
ഇത് പ്രാണനിൽ പതിഞ്ഞ ഒരു പ്രണയത്തിൻ്റെ കഥയാണ്.
രാമകൃഷ്‌ണൻ്റെയും സുറുമിയുടെയും കഥ പ്രണയത്തിന്റെ നീണ്ട ദിനരാത്രങ്ങൾ അവസാനിക്കുമ്പോൾ അവരെ കാത്തിരുന്ന വിധിക്ക് ഒരു കൊടുത്തച്ചെടിയുടെ ഭാവമുണ്ട്.
പ്രണയം കൊടുത്ത തട്ടി ചുവക്കാതിരിക്കട്ടെ
Reader Reviews
Read all