More About This Book
മസ്ജിദുകളുടെ ശമനസ്വഭാവത്തെ കുറിച്ച്, മിനാരങ്ങൾക്ക് താഴെ, മിമ്പറിനരികെ സുജൂദിൽ വീഴുമ്പോൾ അത്ഭുതം കണക്കെയുണ്ടാകുന്ന മുറിവുണങ്ങലിനെ കുറിച്ച്, 'ആൺ തസ്ബീഹുകൾ' മാത്രം ഉയർന്നുകേട്ട അകത്തളങ്ങളിലിരുന്ന് ചൊല്ലിത്തീർത്ത ദിക്‌റുകളുടെ പെൺ ശബ്ദത്തെ കുറിച്ച് അനേകം വർഷങ്ങൾ നീണ്ട അനുഭവങ്ങൾ കോർത്ത് നേർത്ത, ലളിതമായ ഭാഷയിൽ പറഞ്ഞുതരികയാണ് ഈ ചെറു പുസ്തകത്തിൽ. യാത്രയുടെ ഒരു ഘട്ടത്തിൽ പള്ളി 'നിസ്കരിക്കാനുള്ള ഇടം' എന്ന നിർവചനത്തിൽ നിന്ന് മാറി, ഒരു നാടിന്റെ കൈവഴികളിലേക്കെല്ലാം ജീവന്റെ പശിമയെത്തിക്കുന്ന ഹൃദയമായി മാറുന്നതെങ്ങനെ എന്ന് അവർ തിരിച്ചറിയുന്നുണ്ട്. പല കാലങ്ങളിൽ, പല ദേശങ്ങളിൽ, പല തരക്കാരുടെ ദേവാലയങ്ങളുടെ പടവുകൾ കയറിപ്പോയവളുടെ ഭംഗിയുള്ള അനുഭവങ്ങളാണിത്.
Reader Reviews
Read all